leaders summit inauguration

വൈസനിയം ലീഡേഴ്‌സ് സമ്മിറ്റിന് തുടക്കമായി

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പ്രാസ്ഥാനിക സാരഥികൾക്കായി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് സമ്മിറ്റിന് തുടക്കമായി. കാസർഗോഡ്, പാലക്കാട് ജില്ലാ സാരഥി സംഗമങ്ങളാണ് സ്വലാത്ത് നഗറിൽ നടന്നത്.
പാലക്കാട് ജില്ലാ ലീഡേഴ്‌സ് സമ്മിറ്റ് സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. എം വി സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, എൻ കെ സിറാജുദ്ധീൻ ഫൈസി, യു എ മുബാറക് സഖാഫി, കെ ഉമർ മദനി, ജാബിർ സഖാഫി, ഇ വി അബ്ദുർറഹ്മാൻ ഹാജി, സുലൈമാൻ ചുണ്ടമ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു.
പ്രാസ്ഥാനിക രംഗത്ത് ക്രിയാത്മകമായി പ്രവർത്തിക്കുന്നതിനും കാലാനുസൃതമായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ മഅ്ദിൻ അക്കാദമിക് ഡയറക്ടറും പ്രശസ്ത ട്രൈനറുമായ നൗഫൽ മാസ്റ്റർ കോഡൂർ പരിശീലനത്തിന് നേതൃത്വം നൽകി. ഏപ്രിൽ- മെയ് മാസങ്ങളിലായി പൂർത്തീകരിക്കുന്ന ലീഡേഴ്‌സ് സമ്മിറ്റിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും സാരഥികൾക്ക് പ്രത്യേക സംഗമങ്ങൾ സംഘടിപ്പിക്കും.
കാസർഗോഡ് ജില്ലാ സംഗമത്തിൽ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ, കന്തൽ സൂപ്പി മദനി, ബി എസ് അബ്ദുല്ല കുട്ടി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി തുടങ്ങിയവർ സംബന്ധിച്ചു.

sa adiyya

വൈസനിയം ഹയ്യാബിനാ പരിപാടിക്ക് സഅദിയ്യയില്‍ ഉജ്ജ്വല തുടക്കം

ദേളി: മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന ഹയ്യാബിനാ 2018ന് ദേളി ജാമിഅ സഅദിയ്യയില്‍ ഉജ്ജ്വല തുടക്കം കുറിച്ചു. സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ.പി.അബ്ദുല്ല മുസ് ലിയാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആലൂര്‍, മൗലാനാ മുഹമ്മദ് സലീം സിറാജ് ചെന്നൈ, അബ്ദുല്‍ ബാരി ഫൈസി തളിപ്പറമ്പ, കെ.കെ.ഹുസൈന്‍ ബാഖവി, സൈദലവി ഖാസിമി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, ഇബ്രാഹിം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ബഷീര്‍ സഅദി, കുട്ടശ്ശേരി അബ്ദള്ള ബാഖവി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മുല്ലച്ചേരി അബ്ദുല്‍ റഹ് മാന്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍, സ്വാലിഹ് ഹാജി മുക്കൂട്, ചിയ്യൂര്‍ അബ്ദുള്ള സഅദി, ഉസ്മാന്‍ സഅദി, അഹ്മദ് ബെണ്ടിച്ചാല്‍, ഇബ്രാഹിം സഅദി മുഗു, ഫാസില്‍ സഅദി, റഷീദ് സഅദി ആറ്റാശ്ശേരി, അഹ്മദ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.

quran campaign

വൈസനിയം ഖുർആൻ കാമ്പയിന് പ്രൗഢമായ തുടക്കം

മലപ്പുറം: മഅ്ദിൻഅക്കാദമിയുടെ വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖുർആൻ കാമ്പയിൻ തുടങ്ങി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്‌ലിയാർ കാമ്പയിനിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഖുർആൻ ശരിയായ രൂപത്തിൽ മനസ്സിലാക്കിയാൽ ഇസ്്‌ലാമിന്റെ സമാധാന മുഖം വ്യക്തമാകുമെന്നും ഖുർആനിനെ തെറ്റായി വായിക്കപ്പെടുമ്പോഴാണ് തെറ്റിദ്ധാരണകൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖുർആനിനെ തെറ്റായി വ്യാഖ്യാനിക്കുന്ന സലഫികളെ സമൂഹം കരുതിയിരിക്കണമെന്നും തീവ്രവാദ വിധ്വംസക പ്രവർത്തനങ്ങളെ ശരിയായ മുസ്‌ലിമിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. റമളാനിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ഖത്മുൽ ഖുർആൻ, ഖുർആൻ കൂട്ടായ്മകൾ, തഫ്‌സീർ ലാബ്, ഖുർആൻ ഹിഫ്‌ള്, പാരായണ മത്സരങ്ങൾ, ഖുർആൻ വിസ്മയം, ഖുർആൻ ഡിജിറ്റൽ ക്ലാസ് റൂം, ഖുർആൻ മെഗാ ക്വിസ് കോമ്പറ്റീഷൻ, കുടുംബ സംഗമങ്ങൾ തുടങ്ങി ഇരുപത് ഇന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കാമ്പയിനിന്റെ ഭാഗമായുള്ള ഖത്മുൽ ഖുർആനിന് ചടങ്ങിൽ തുടക്കമായി. എല്ലാ ഞായറാഴ്ചയും രാവിലെ 8 ന് ഖത്മുൽ ഖുർആൻ പ്രാർത്ഥനാ മജ്‌ലിസ് നടക്കും.
പരിപാടിയിൽ അബൂബക്കർ സഖാഫി അരീക്കോട് സ്‌കൂൾ ഖുർആനിന് നേതൃത്വം നൽകി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ കാമിൽ സഖാഫി അഗത്തി, അബ്ദുന്നാസിർ അഹ്‌സനി കരേക്കാട്, മുഹമ്മദലി സഖാഫി കല്ലാമൂല, ബഷീർ സഅ്ദി വയനാട്, മൂസ മുസ്്‌ലിായർ ആമപ്പൊയിൽ, അബൂബക്കർ അഹ്്‌സനി പറപ്പൂർ, ദുൽഫുഖാറലി സഖാഫി, അബ്ദുൽ ജലീൽ അസ്്ഹരി, അബ്ദുള്ള അമാനി പെരുമുഖം, അബ്ദുസ്സമദ് സഖാഫി മേൽമുറി എന്നിവർ സംബന്ധിച്ചു.

Ma'din Peace conference

സംവാദത്തിലൂടെ സമാധാനം: ബാൻ കി മൂൺ

സോൾ: ആരോഗ്യകരമായ സംവാദമാണ് സമാധാനത്തിലേക്കുള്ള മാർഗമെന്ന് ഐക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ അഭിപ്രായപ്പെട്ടു. കൊറിയൻ തലസ്ഥാനമായ സോളിൽ രണ്ടാമത് സമാധാന സമ്മേളത്തിന്റെ സമാപനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കീഴടങ്ങലല്ല സംവാദം. പൂർണമായ ഒരുമയിലെത്തിയില്ലെങ്കിലും പരസ്പരം അറിയാനുള്ള അവസരമായി ഇത്തരം വേദികൾ കാണണം. കരുതലോടെയാണെങ്കിലും ദക്ഷിണ കൊറിയയും അമേരിക്കയും ചർച്ചകൾക്കൊരുങ്ങുന്നത് പ്രത്യാശ നൽകുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ബാൻകി മൂണിന്റെ നേതൃത്വത്തിലുള്ള യു.എൻ ഗ്ലോബൽ കോംപാക്റ്റ്, യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻ, ഗ്ലോബൽ കോംപാക്റ്റ് നെറ്റവർക് കൊറിയ, റിലിജിയസ് ഫ്രീഡം ആന്റ് ബിസിനസ് ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ 12 അന്താരാഷ്ട്ര സംഘടനകലും അക്കാദമിക് സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ദ്വിദ്വിന സമ്മേളനത്തിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സമാധാന പ്രവർത്തകർക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
2020ൽ ജപ്പാനിൽ നടക്കുന്ന അടുത്ത സമ്മേളനത്തിന്റെ പതാക സംഘാടക സമിതി തലവൻ ഡോ. ബ്രയാൻ ജെ ഗ്രിമിൽ നിന്നും ജപ്പാൻ മുൻ പ്രധാന മന്ത്രി യുകിയോ ഹതയോമ ഏറ്റുവാങ്ങി. ശീതകാല ഒളിമ്പിക്‌സിനോടനുബന്ധിച്ചു രണ്ടു കൊറിയകളും തമ്മിൽ ആരംഭിച്ച സമാധാന ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ വേണ്ട കാര്യങ്ങൾക്ക് പിന്തുണ നൽകാൻ ഇത്തരം സമാധാന കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രതിനിധിയായി മലപ്പുറം മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സംബന്ധിച്ചു.
യൂറോപ്യൻ യൂണിയൻ പ്രതിനിധി ഴാൻ ഫിഗൽ, മുൻ ഐറിഷ് അംബാസിഡർ ഫിലിപ് മക്‌ഡൊണ, കൊറിയയുടെ മുൻ കൃഷി മന്ത്രി യങ് ജിൻ കിം, യു.എൻ ഗ്ലോബൽ കോംപാക്റ്റ് അംഗം വൈ. ഡബ്ലിയു ജുനർദി, ഗ്ലോബൽ ബിസിനസ് പീസ് അവാർഡ് സെക്രട്ടറി ജനറൽ ക്യുങ് ഈ യൂ, ചർച്ച് ഓഫ് ജീസസ് വടക്കെ ഏഷ്യ പ്രസിഡണ്ട് എൽഡർ റോബർട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ഐക്യരാഷ്ട്രസഭയുടെ പതിനേഴിന സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ബിസിനസ്, സംഘാടനം, മനുഷ്യാവകാശം, ചാരിറ്റി തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നവരുടെ കൂട്ടായ്മയായി 2016 ലെ റിയോ പാരാലിംബിക്‌സിനോടനുബന്ധിച്ചാണ് ഗ്ലോബൽ ബിസിനസ് ആന്റ് പീസ് അവാർഡുകളും സമാധാന സമ്മേളനവും ആരംഭിച്ചത്. അടുത്ത സമ്മേളനത്തിന്റെ സംഘാടക സമിതിയിലേക്ക് ഇന്ത്യയിൽ നിന്നും മഅ്ദിൻ അക്കാദമിയെ തിരിഞ്ഞെടുത്തു.

2

മഅ്ദിൻ വൈസനിയം 'ആടും കൂടും' പദ്ധതിക്ക് തുടക്കമായി

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികമായ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച അഗ്രോ സ്‌പെയ്‌സ് കാർഷിക പദ്ധതിയുടെ ഭാഗമായുള്ള ആടും കൂടും പദ്ധതി വനം, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു. ക്ഷീരോൽപാദന രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തതയിലെത്തുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാവുന്നതാണ് പ്രസ്തുത പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പാരമ്പര്യ സംസ്‌കാരമായ കൃഷി സംസ്ഥാനത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന സമൂഹം കാർഷിക രംഗം കൈവെടിയുമ്പോൾ മൃഗസംരംക്ഷണ രംഗത്തും ക്ഷീരോൽപാദനത്തിനും പ്രചോദനം നൽകുന്ന ഇത്തരം കാൽവെപ്പുകൾ പ്രത്യാശ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധ വായുവും ശുദ്ധ ജലവും മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യമാണ്. അത് നിലനിർത്താൻ ജൈവവൈവിധ്യങ്ങൾ കാത്തു സംരക്ഷിക്കണം. അതിനായുള്ള കൂട്ടമായ പ്രവർത്തനങ്ങൾ സാധ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഅ്ദിൻ കാമ്പസിൽ നടന്ന ചടങ്ങിൽ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
നിർധനരായ കുടുംബങ്ങൾക്ക് ആടും ആട്ടിൻകൂടും വിതരണം ചെയ്യുന്ന സംരംഭമാണ് വൈസനിയം ആടും കൂടും പദ്ധതി. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി അഞ്ഞൂറ് കുടുംബങ്ങൾക്കാണ് ആടും കൂടും വിതരണം ചെയ്യുന്നത്. ചടങ്ങിൽ ക്ഷീരോൽപാദന, മൃഗ സംരക്ഷണ രംഗത്ത് മികച്ച മാതൃകകൾ സൃഷ്ടിച്ച തിരഞ്ഞെടുത്ത കർഷകർക്ക് മന്ത്രി വൈസനിയം അവാർഡ് സമ്മാനിച്ചു.
സയ്യിദ് സൈനുൽ ആബിദ് തങ്ങൾ ഫറോക്ക്, താജ് മൻസൂർ വലിയാട്, മോഹനൻ താനൂർ, ശാഹുൽ ഹമീദ് കരേക്കാട്, യുസുഫ് അലി എം.കെ കരേക്കാട്, നൗഷാദ് മേലേത്തൊടി വേങ്ങര, ഭാസ്‌കരൻ കാവുങ്ങൽ, മുഹമ്മദ് അബ്ദുറഹ്്മാൻ ഓമാനൂർ, മുജീബ് ആലിൻചുവട് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
കാർഷിക രംഗത്തെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് 2009ലെ മഅ്ദിൻ അക്കാദമിയുടെ പന്ത്രണ്ടാം വാർഷികാഘോഷമായ എൻകൗമിയത്തോടെ ആരംഭിച്ച വിവിധ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വിത്തുകളും കാർഷികോപകരണങ്ങളും വിതരണം ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി വൈസനിയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന അഗ്രോ സ്‌പെയ്‌സ് കാർഷിക പദ്ധതിക്ക് കഴിഞ്ഞ ദിവസം സ്വലാത്ത് നഗറിൽ തുടക്കമായി. ആദ്യഘട്ടത്തിൽ പതിനായിരം കുടുംബങ്ങൾക്കുള്ള വാഴക്കന്ന് വിതരണവും മട്ടുപ്പാവ് കൃഷിയുടെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ആടും കൂടും പദ്ധതി നടപ്പിലാക്കുന്നത്. അഗ്രോ സ്‌പെയസ് പദ്ധതിയുടെ ഭാഗമായി നിരവധി കാർഷിക, സ്വയം തൊഴിൽ പദ്ധതികൾക്ക് വൈസനിയം സമ്മേളന കാലയളവിൽ തുടക്കമാകും.
ചടങ്ങിൽ പി ഉബൈദുല്ല എം എൽ എ, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട്, ദുൽഫുഖാറലി സഖാഫി, നൗഫൽ മാസ്റ്റർ കോഡൂർ, സഈദ് ഊരകം എന്നിവർ സംസാരിച്ചു

മഅ്ദിൻ വൈസനിയം 'ആടും കൂടും' പദ്ധതിക്ക് തുടക്കമായി

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികമായ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച അഗ്രോ സ്‌പെയ്‌സ് കാർഷിക പദ്ധതിയുടെ ഭാഗമായുള്ള ആടും കൂടും പദ്ധതി വനം, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു. ക്ഷീരോൽപാദന രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തതയിലെത്തുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാവുന്നതാണ് പ്രസ്തുത പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പാരമ്പര്യ സംസ്‌കാരമായ കൃഷി സംസ്ഥാനത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന സമൂഹം കാർഷിക രംഗം കൈവെടിയുമ്പോൾ മൃഗസംരംക്ഷണ രംഗത്തും ക്ഷീരോൽപാദനത്തിനും പ്രചോദനം നൽകുന്ന ഇത്തരം കാൽവെപ്പുകൾ പ്രത്യാശ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധ വായുവും ശുദ്ധ ജലവും മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യമാണ്. അത് നിലനിർത്താൻ ജൈവവൈവിധ്യങ്ങൾ കാത്തു സംരക്ഷിക്കണം. അതിനായുള്ള കൂട്ടമായ പ്രവർത്തനങ്ങൾ സാധ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഅ്ദിൻ കാമ്പസിൽ നടന്ന ചടങ്ങിൽ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
നിർധനരായ കുടുംബങ്ങൾക്ക് ആടും ആട്ടിൻകൂടും വിതരണം ചെയ്യുന്ന സംരംഭമാണ് വൈസനിയം ആടും കൂടും പദ്ധതി. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി അഞ്ഞൂറ് കുടുംബങ്ങൾക്കാണ് ആടും കൂടും വിതരണം ചെയ്യുന്നത്. ചടങ്ങിൽ ക്ഷീരോൽപാദന, മൃഗ സംരക്ഷണ രംഗത്ത് മികച്ച മാതൃകകൾ സൃഷ്ടിച്ച തിരഞ്ഞെടുത്ത കർഷകർക്ക് മന്ത്രി വൈസനിയം അവാർഡ് സമ്മാനിച്ചു.
സയ്യിദ് സൈനുൽ ആബിദ് തങ്ങൾ ഫറോക്ക്, താജ് മൻസൂർ വലിയാട്, മോഹനൻ താനൂർ, ശാഹുൽ ഹമീദ് കരേക്കാട്, യുസുഫ് അലി എം.കെ കരേക്കാട്, നൗഷാദ് മേലേത്തൊടി വേങ്ങര, ഭാസ്‌കരൻ കാവുങ്ങൽ, മുഹമ്മദ് അബ്ദുറഹ്്മാൻ ഓമാനൂർ, മുജീബ് ആലിൻചുവട് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
കാർഷിക രംഗത്തെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് 2009ലെ മഅ്ദിൻ അക്കാദമിയുടെ പന്ത്രണ്ടാം വാർഷികാഘോഷമായ എൻകൗമിയത്തോടെ ആരംഭിച്ച വിവിധ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വിത്തുകളും കാർഷികോപകരണങ്ങളും വിതരണം ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി വൈസനിയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന അഗ്രോ സ്‌പെയ്‌സ് കാർഷിക പദ്ധതിക്ക് കഴിഞ്ഞ ദിവസം സ്വലാത്ത് നഗറിൽ തുടക്കമായി. ആദ്യഘട്ടത്തിൽ പതിനായിരം കുടുംബങ്ങൾക്കുള്ള വാഴക്കന്ന് വിതരണവും മട്ടുപ്പാവ് കൃഷിയുടെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ആടും കൂടും പദ്ധതി നടപ്പിലാക്കുന്നത്. അഗ്രോ സ്‌പെയസ് പദ്ധതിയുടെ ഭാഗമായി നിരവധി കാർഷിക, സ്വയം തൊഴിൽ പദ്ധതികൾക്ക് വൈസനിയം സമ്മേളന കാലയളവിൽ തുടക്കമാകും.
ചടങ്ങിൽ പി ഉബൈദുല്ല എം എൽ എ, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട്, ദുൽഫുഖാറലി സഖാഫി, നൗഫൽ മാസ്റ്റർ കോഡൂർ, സഈദ് ഊരകം എന്നിവർ സംസാരിച്ചു

Vicennium Logo for Web English white

Vicennium Office, Swalath Nagar, Melmuri, Malappuram, Kerala, India

vicennium@madin.edu.in

Copyright 2018 ©  All Rights Reserved